Thursday, March 30, 2017

കാത്തിരിപ്പ്

മഴപ്പാട്ടു കേട്ടുറങ്ങി നിശയുടെ യാമങ്ങൾ.
കുളിർക്കാറ്റിലൂയലാടീ കരിമുഖിൽ പാടങ്ങൾ.
മിഴിമൂടിയില്ല നീ മയക്കം വരാതിന്നു
മയങ്ങുവതിന്നേതോ മധുരമാംമോർമ്മയിൽ.

മഴയുടെ കുളിരുപോൽ സിരകളിൽ മുറുകിയ
വിരഹത്തിൻ സ്പന്ദനമറിയൂന്നുവോ ?
ഈറനാമീന്നാട്ടു വഴികളിൽ പ്രണയത്തിൻ പദകേളിയാടിയതോർക്കുന്നുവോ?
യാമങ്ങൾ, വർഷങ്ങൾ, കടന്നുപോയി കാതങ്ങൾ
ശിലയായി നീയിന്നും തേടുന്നോ മോക്ഷത്തെ?

ഒരുമിന്നൽക്കൊടി തന്നോരോളത്തുടിപ്പിനാ-
ലവനുടെ മിഴിതന്നിൽ മിഴിചായ്ച്ചു നീ.
ഒരുകുടക്കീഴിലന്നിരുകൈയ്യും കോർത്തവർ
മായികലോകത്തോ മറഞ്ഞകന്നൂ ?
ഇടിയുടെ തുടിയോ നിൻ ഹൃദയത്തുടിയോ ?
ജീവതാളമായീ, ഈണമായീ അനുരാഗമായി.


No comments:

Post a Comment